നീയകന്നു പോകിലും തുഷാര വര്‍ണ്ണ സ്വപ്നമേ
മനസ്സിലിന്നു നിന്റെയാ പദസ്വനങ്ങള് കേള്‍പ്പു ഞാന്‍
ഹൃദന്തമിന്നു വിങ്ങിടുന്നു നിന്റെയോര്‍മ്മയാല്‍ സഖീ
പ്രകാശവും പൊലിഞ്ഞിടാന്‍ തുടങ്ങിടുന്നെന്‍ ജീവനില്‍
മൃദുസ്മിതങ്ങളൊക്കവേ മധു വിളമ്പിയെന്നിലേ
പ്രതീക്ഷതന്‍ ഹരിതമാം പ്രണയപുഷ്പ വല്ലിയില്‍
പ്രതീക്ഷയൊക്കെ മായയായ് മറഞ്ഞു പോണു മത്സഖീ
മനസ്സിലേറ്റ ബാണമെന്‍ മനം തുളയ്പ്പു കണ്മണീ
കണ്ണിലിന്നു നിന്റെ രൂപമാര്‍ദ്ര ബാഷ്പ ധാരയായ്
കവിള്‍ത്തടങ്ങളില്‍ പടര്‍ന്നു ചാലു തീര്‍പ്പു നായികേ
മെനഞ്ഞൊരാ മൃദുല സ്വപ്നമൊക്കെയും മനസ്സിലെ
കനല്‍ക്കയത്തില്‍ വീണു ധൂമമായ് മറഞ്ഞു ഓമനേ
വസന്തകാല സന്ധ്യയില്‍ തിരഞ്ഞു നിന്നെയേകനായ്
കണിക്കു വച്ച പൂക്കളീല്‍ മധു പരതും വണ്ടു പോല്‍
വരാത്തതെന്തു നീ സഖീ പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ ചവിട്ടി നീ നടക്കയോ...?
© ജയകൃഷ്ണന് കാവാലം
Saturday, November 01, 2008
Subscribe to:
Post Comments (Atom)
4 comments:
:)
പഞ്ചചാമരം ഭംഗിയായി എഴുതുന്നുണ്ടല്ലോ...
ആ ശ്രദ്ധയിൽ കവിത പോകുന്നുവോ എന്നു സംശയം.
ആശംസകൾ...
vaaychu . alla cholli :)
ഇതു പഞ്ചചാമരമാണോ എന്ന് സംശയമുണ്ട്. അവിടവിടെ വൃത്തഭംഗം ഉണ്ടല്ലോ... കുസുമമഞ്ജരിയാണോ എന്നൊരു സംശയം മറ്റൊരാള്‍ പറയുകയുണ്ടായി. അങ്ങനെ വൃത്തം ഒന്നും നോക്കിയല്ല എഴുതിയത്. ഇത് വളരെ പണ്ടെഴുതിയതാണ്. കൃത്യമായി പറഞ്ഞാല്‍ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് വെറുതെയിരുന്ന സമയത്തെ സൃഷ്ടി. വൃത്തവും അലങ്കാരവുമൊന്നും ഇവനൊരു പിടിയുമില്ല സുഹൃത്തേ അന്നും, ഇന്നും. എല്ലാവര്ക്കും സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു.
Post a Comment